2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ഒരു ടോര്‍ച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍

    ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ല.ഈ ലോക ജീവിതത്തില്‍ നിന്നും ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി 

ഓര്‍മ്മവച്ച നാള്‍ മുതല്‍ കാണുന്നതാണ് ഞാനിദ്ധേഹത്തെ.പതുക്കെയുള്ള നടത്തം,തലയിലൊരു കെട്ടും,കൈവിരലുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് മാറി-മാറി സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന ബാപ്പുബീഡിയും  വായുവില്‍ അലസമായി  സഞ്ചരിക്കുന്ന അതിന്‍റെ പുകയും.രാത്രിയില്‍ തന്‍റെ സന്തത സഹാജാരിയായി കൂടെ കൊണ്ട് നടക്കുന്ന ബാറ്ററിയുടെ ഒരു എവറടി ടോര്‍ച്ചും.
       
           സംസാരത്തില്‍ അറു പിശുക്കനായിരുന്നു ഇബ്രാഹിംക്ക,ആരെങ്കിലും എന്തങ്കിലും ചോതിച്ചാല്‍ മാത്രം മറുപടി.ചിലപ്പോള്‍ അദ്ദേഹം പറയുന്ന മറുപടി നമ്മള്‍ കേള്‍ക്കണമെന്നില്ല.രണ്ടാമത് ചോതിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടണമെന്നില്ല.ആരോടും ഒരു പരിഭവവും പരാതിയുമില്ലാതെ തന്‍റെ ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നുകൊണ്ടിരിക്കും...
       
            കല്ല്യാണവീട്ടിലും,സല്‍ക്കാരവീട്ടിലും,മരണവീട്ടിലുമെല്ലാം അദ്ദേഹത്തിന്‍റെ സാമീപ്യം നാട്ടുകാര്‍ക്കെല്ലാം ആസ്വാശമായിരുന്നു ,ആരു എന്ത് സഹായത്തിനു വിളിച്ചാലും എതിര്‍പ്പില്ലാതെ അവരോട്സഹകരിക്കുന്ന സമീപനം.ആരങ്കിലും കണ്ടറിഞ്ഞു വല്ലതും കൊടുത്താല്‍ അത് സ്വീകരിക്കും ഇല്ലങ്കില്‍ ആരോടും പരിഭവമില്ല.
                   
                            തികച്ചും ഒരു ഏകാന്ത ജീവിതം ആയിരുന്നു അദ്ദേഹത്തിന്‍റെത്.എങ്കിലും കക്കിടിപ്പറമ്പത്ത് മുഹമ്മദ്‌ കാക്കയും അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല അടുപ്പമായിരുന്നു.
      ഏകാന്ത  ജീവിതം അദ്ദേഹം തിരഞ്ഞെടുത്തതോ ഒറ്റപ്പെടലുകള്‍ അങ്ങിനെ ആക്കിതീര്‍ത്തതോ ആവാം,ഒരു പക്ഷെ പാരമ്പര്യമാവാം ,കാരണം അദ്ദേഹത്തിന്‍റെ സഹോദരനും ഈ ശൈലി ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.സ്കൂളില്‍ പോവുമ്പോള്‍ സ്ഥിരം കണ്ടിരുന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്‍റെത്.    

       ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇബ്രാഹിംക്ക  ഇസ്ലാമിലേക്ക് കടന്നു വന്നത്.
        ഏകദൈവ വിശ്വോസം എന്ന സത്യം മനസ്സിലാകി ഇസ്ലാമിലേക്ക് വന്ന അദ്ദേഹത്തിനു ആ മുല്യങ്ങളില്‍ ഉറച്ചുനിന്നു സഞ്ചരിക്കാനുള്ള സാഹജര്യം ഒരുക്കി കൊടുക്കുന്നതില്‍ ഇവിടുത്തെ മഹല്ല് കമ്മിറ്റികളും കാരണവന്മാരും ഒരു പരാജയമായിരുന്നു.അദ്ദേഹത്തിനു കുടുംബ ജീവിതം ഒരുക്കികൊടുക്കുന്നതിലും താമസിക്കാന്‍ ഒരിടം നല്‍കുന്നതിലും ആരും ശ്രദ്ധിച്ചില്ല.ഒഴിഞ്ഞു കിടന്നിരുന്ന വീടുകളും പീടികത്തിണ്ണകളുമായിരുന്നു അന്തിയുറങ്ങാനുള്ള ഒരാശ്രയം.എങ്കിലും ഒരു പരാതിയും പരിഭവവും പ്രകടിപ്പിച്ചില്ല.
           
         ഇതിനിടയിലാണ്  കുടുംബസ്വത്തില്‍ ഭാഗം വെപ്പ് നടന്നപ്പോള്‍ കിട്ടിയ കുറച്ചു ലക്ഷങ്ങള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ വന്നു ചേരുന്നത്.
       
       ഒരു വീട് വേണമെന്നും  ഒരു കുടുംബം വേണമെന്നും മനസ്സില്‍ ഒളിപ്പിച്ചു കൊണ്ടുനടന്നിരുന്ന ആഗ്രഹം ഈ കാശ് കയ്യില്‍ കിട്ടിയതിനു ശേഷമാണ് അദ്ദേഹം പ്രകടിപ്പിച്ചു തുടങ്ങിയത്.
           
         അദ്ദേഹത്തിന്‍റെ കയ്യിലെ കാശില്‍ നോട്ടമിട്ടു ചിലര്‍ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ഒരു ഘോഷയാത്ര തന്നെ നടത്തി.രാവിലെ തന്നെ ബ്രോക്കര്‍മാരുടെ കൂടെ പെണ്ണുകാണാന്‍ ഇറങ്ങിയാല്‍ രാത്രിയാവും തിരിച്ചു വരാന്‍ .ഇതിനിടയില്‍ ബ്രോക്കര്‍മാരുടെ രാവിലത്തെ പിട്ടും കടലയും,ഉച്ചക്കുള്ള ബിരിയാണി,രാത്രിയിലെ ബീഫും പൊറാട്ടയും എല്ലാം ഇബ്രാഹിംക്കായുടെ  കണക്കില്‍ പെടുത്തി അവര്‍ ഹാപ്പിയാവും.

            ഇതിനിടയില്‍ തന്നെ ആദ്ദേഹത്തിന് സ്വന്തമായി ഒരു വീടിനുവേണ്ടി നാട്ടിലെ യുവാക്കള്‍ ശ്രമിക്കുന്നതിനിടയിലാണ് തണ്ണീര്‍ചാല്‍ കോളനിയില്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിന്‍റെ വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള പട്ടയ ഉത്തരവ് വരുന്നത്.

                  അങ്ങിനെ എല്ലാവരുടെയും ശ്രമഫലമായി ഒരു ഓല മേഞ്ഞ കൊച്ചു വീട് ആ കോളനിയില്‍ ഇബ്രാഹിംക്കായുടെതായി ഉയര്‍ന്നു.പക്ഷെ ഒരു കുടുംബജീവിതം എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം മാത്രം പൂവണിഞ്ഞില്ല.
        പിന്നീടങ്ങോട്ട് തന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ പള്ളിയും നിസ്ക്കാരവും പ്രാര്‍ത്തനയുമായി ചിലവയിച്ചു.

   പറന്നൂര്‍ചോല ജുമാമസ്ജിദ് മുന്‍പ് നിസ്ക്കരപ്പള്ളിയായിരുന്നപ്പോള്‍ ദീര്‍ഘകാലം ഇമാമായും മദ്രസ്സ സദര്‍ ആയും സേവനം അനുഷ്ട്ടിചിരുന്ന ചാപ്പനങ്ങാടി അബൂബക്കര്‍ മുസ്ലിയാരുമായി നല്ല അടുപ്പവും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവനുമായിരുന്നു .
      
       നമുക്കെല്ലാം പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഇവിടെ വിട്ടുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത പരലോക ജീവിതത്തിലേക്ക് അദ്ദേഹം യാത്രയായി.കൂടെ ആ ടോര്‍ച്ചിന്‍റെ അരണ്ട വെളിച്ചവും.

          പക്ഷെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നു 

  ''ജീവിച്ചിരിക്കുമ്പോള്‍  അദ്ദേഹത്തോട് നമ്മള്‍ ചെയ്യേണ്ട കടമകള്‍ നിര്‍വഹിച്ചുവോ.....?''
             
         
       
 
                    

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഇളം തലമുറയുടെ വര്‍ഗീയത

ഈ ഫോട്ടോ . പ്രമുഖ മാധ്യമ പ്രവർത്തകൻ സന്ദീപ്‌ പയ്യേരിയുടെ ചിത്ര ശേഖരത്തിൽ നിന്നും  എടുത്തത് 
ജാതിയും മതവും നോക്കിയല്ല ഇവർ ആ അമ്മയുടെ കൈപിടിച്ചത് ആ അമ്മ തിരിച്ചും ഹ്രദയം നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട്  അതുപോലെ തന്നെ , ഈ നന്മയാണ് നമ്മുടെ നാടിന്‍റെ അടയാളവും ലക്ഷ്യവും 
ഇതു തന്നെ ആണ് മലയാളത്തിന്റെ നന്മയും തനിമയും 
ഈ ഇളം മനസുകളിൽ ആരും വിഷം നിറക്കാതിരിക്കാൻ സന്മാന്സുകാട്ടിയാൽ ഇനി വളര്‍ന്നു 
നമുടെ പിന്മുറക്കാരുടെ ജന്മം എങ്കിലും പുണ്യമായി എന്ന് പറയാം.

ഇന്ന് വാര്‍ത്താ ചാനലുകളില്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാം നിറഞ്ഞാടുന്നത് ഇളം മനസ്സുകളില്‍ പോലും വിഷം കുത്തി നിറക്കുന്ന ചര്‍ച്ചകളും കമാണ്ടുകളും മാത്രമാണ് ,ഒരു ചെറിയ വിഷയത്തെ  പോലും ന്യൂസ്‌ ചാനലുകള്‍  ചര്‍ച്ചയ്ക്ക വെച്ച്  ആ ചര്‍ച്ചയെ നയിക്കാന്‍ വിളിക്കുന്നത് മനസ്സില്‍ വിഷം നിറചവരെയാണ് ,ഒരു വേളയില്‍ ആ ചര്‍ച്ച തട്ടികൂട്ടിയത് തന്നെ ആ വിഷ ജന്തുക്കള്‍ക്ക് വേണ്ടിയാണോന്നു തോന്നിപ്പോവും,അവതാരകന്‍ തന്നെ ചിലപ്പോള്‍ അവരിലൊരാളായി മാറുന്നു.
                 നമുക്ക് വേണ്ടത് നമയുടെ മഴത്തുള്ളികള്‍ ചേര്‍ന്ന്ള്ള അരുവികളും പുഴകളും സമുദ്രവുമാണ്‌ ,പക്ഷെ ഇവിടെ എന്തുകൊണ്ടോ വറ്റിവരളുന്ന പുഴകളെ പോലെ മനുഷ്യരുടെ മനസ്സുകളില്‍ നിന്നും നന്മയുടെയും നനവുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു.
              ഓരോ മനുഷ്യരും അവരവരുടെ വിശ്വോസങ്ങളില്‍ അടിയുറച്ചു നില്‍ക്കട്ടെ അതില്‍ നിറയെ നന്മയെ ഒള്ളു, ആ വിശ്വോസങ്ങളില്‍ നിന്നും മാറി വിദ്ധ്വോസങ്ങളിലേക്ക് പോവുമ്പോഴാണ് നന്മകള്‍ നശിക്കുന്നത്.
   മതവിശ്വോസത്തിലെക്ക് ചര്‍ച്ചകള്‍ നടത്തി രണ്ടു ആടുകളെ തമ്മിലടിപ്പിച്ചു ചോരകുടിച്ച കുറുക്കന്‍റെ പിന്‍തലമുറക്കാരാവുകയാണ് ചാനലുകാര്‍,അനുദിനം കാഴ്ചക്കാര്‍ കുറഞ്ഞു വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ പഴറ്റുന്ന തന്ത്രമാവാം ഇത് അതിനു വേണ്ടി അറിഞ്ഞോ അറിയാതയോ ചിലര്‍ ചാനലില്‍ തല കാണിക്കാന്‍ കിട്ടുന്ന ആവശരം പാഴാക്കുന്നുമില്ല.
         കിണറ്റിലെ തവളകളെ പോലെയാണ് ഇപ്പോഴും ചാനലുകള്‍ അവര്‍ക്കറിയുന്നത് മതവും രാഷ്ട്രീയവും മാത്രം അതിനു ചുറ്റും അവര്‍ വട്ടം കറങ്ങുന്നു അതില്‍ എങ്ങനെ മുറിവുണ്ടാക്കി വിഷം പുരട്ടാം എന്ന് ഊണിലും ഉറക്കിലും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു, ഇതിനുമപ്പുറം ഒരു ലോകമുണ്ട് അവിടെ വളര്‍ന്നു വരുന്ന ഒരു തലമുറയുണ്ട് അവര്‍ നന്മയുടെ വിത്തു പാകാനും അവരുടെ ലക്ഷ്യം നിറവേറുവാനും ആഗ്രഹിക്കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്..

              

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

കോയാക്കാടെ ചായക്കട

കാലശ്ശേരിമാഷും ചാനലും 
******************************

ഓട്ക്കാ..അലവ്യെ ഇജ്ജി രാവിലെന്നെ..?


ചായക്കടക്കാരന്‍ കോയന്‍റെ ചോദ്യം


       രാവിലെത്തന്നെ ഒന്ന് പുറത്തിറങ്ങിയത് മ്മടെ ജോര്‍ജ്ജ്അച്ചായന്‍ രണ്ടീസം ഓന്‍റെ  ബടായിക്ക് അവുധി കൊട്ത്തൂന്നു അറിഞ്ഞപ്പോള ..അല്ലങ്കി കുട്ടിയോള് ആ സൈത്താന്‍ പെട്ടി ഓണാക്കിട്ട് ഇള്ള തെറിയൊക്കെ പഠിച്ചും .... ഹാ ..ഇജ്ജൊരു  ചായട്ത്ത കോയ ...


കോയാക്ക ചായ നല്ല സ്റ്റൈലായി ആറ്റികൊണ്ടിരിക്കുന്നതിനിടയില്‍ ചോദിച്ചു.

    അല്ല അലവ്യെ..ഇജ്ജറിഞാ..മ്മടെ പാര്‍ട്ടി...ഞമ്മളെ മാപ്ലാരെ..സമ്മേല്‍നം  നടത്തീത് ...നിസ്ക്കരിക്കാന്‍ ..നിസ്ക്കാരപായീം.നല്ല തരം ബിര്യാനിം ഒക്കാണ്ടായിര്‍നാല...
            ആയീന്..നമ്മളെ പാര്‍ട്ടീല്‍ ബിര്യാണി തിന്നനല്ലാതെ മറ്റേ കാര്യൊക്കെ അറ്യ.. കോയ ...

       അതിപ്പോ ഞമ്മക്കെല്ലേ അറ്യോ...അലവ്യെ..ന്നാ ചായ, കടിക്കാം ബല്ലത്തും മാണന്‍ക്ക്...

     
      മാണ്ട ...ഇജ്ജൊരു നുറുക്ക് ഇങ്ങട്ട് തന്നാള..അത് മതി..,ന്നാലും കോയ ഞമ്മളെ പാര്‍ട്ടീക്ക് എന്താ പറ്റ്യേത്..,നിസ്കരിക്നോരും നോമ്പോല്‍ക്കുനോരും പാര്‍ട്ടിക്ക് മാണ്ടാത്ത കാലണ്ടായീന്നു....
     അതോണ്ടല്ലേ ..അലവ്യെ ഞമ്മള് പള്ള്യുല്ല്യ..പള്ളിക്കൂടോം ഇല്ലാത്തോരായത്......
           ഏതായാലും കോയാ... മാപിളാരെ സമ്മേളനത്തില് ബിര്യെണി പുള്ളും കാല്യായാലും നിസ്ക്കാരപ്പായ നീര്‍ത്തെണ്ടി ബന്നിട്ടില്ലാന്ന പോയോരോക്കെ പര്‍ന്നത് ...
         
     ആയീന് ഞമ്മളെ...സഖാക്കക്ക് തലീല് പുണ്ണാക് അല്ലെ  അലവ്യെ..പണ്ട് ഞമ്മളെ വീ ഏസ് സഖാവ് ഹജ്ജിന്‍റെ ഓപീസ്‌ ഉത്ഘാടനം ചെയ്തപ്പോ പറഞ്ഞത് ഓര്‍ത്ത് ഞമ്മളിപ്പോളും ചിര്‍ച്ചാരുണ്ട്..

   

    അതെന്താ കോയ ..സഖാവ് പറഞ്ഞത് ....?

   ഓഫീസ് ഉല്‍ഘാടനം ചെയ്ത് ഓല് പറഞ്ഞി ..അടുത്ത കൊല്ലം മൊതല് ഇബ്ടത്തന്നെ ഹജ്ജി ചെയ്യാനു  ഞമ്മള് സൗകര്യം ഒണ്ടാക്കുന്നു ....


             ഹ  ഹാ ഹാ .. ആയീന് മൂപ്പര് ഐസ്ക്രീം....ഐസ്ക്രീന്നും പറഞ്ഞി ഒള്ള ബോദ്ധി ഒക്കെയും കളഞീലേ....

    കോയാ...ആ..ബര്ന്നത് ..ഞമ്മളെ കാലശ്ശേരി മാസ്റ്റല്ലേ...
ഹാ... അതേന്നെ..അലവ്യെ..മൂപരിപ്പോ..ഞമ്മളെ കല്യാണ പ്രായ ബിസയം വന്നപ്പോ എപ്പോളും ടീവീല് ഇല്ലെ പണി ..
      മൂപര് ബേറെ ആരെയും തൊള്ള തുറക്കാനയക്കൂലല്ലോ ടീവീ ചര്‍ച്ചലൊന്നും
            നിര്‍ത്തിക്കാളെ മൂപ്പര് ഇബ്ടെത്തി ....
  ഹായ് ..അലവി.....കോയ...ഗുഡ്മോണിംഗ് ....
         കുട്മോനിംഗ്..മാസ്റ്റെ..
  കോയാ..ഒരു സുലൈമാനി എടുത്താ..
   ഇങ്ങലോട്ക്കാ..രാവിലേന്നെ..മാസ്റ്റെ..

ടി വി ക്കാര് ഒരു ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് അതിന്‍റെ റെകോര്‍ഡിംഗ് ഉണ്ട്.


അപ്പൊ ഇന്നലെ നമ്മെളെ ഇന്ത്യാവിസനില് ഞമ്മളെ മുസ്ലിം സമുദായം പെണ്ണുങ്ങള്‍ക്ക് എതിരാണോ എന്ന ചര്‍ചീല്‍ ഇങ്ങളുണ്ടായിര്നീലെ..


   ഉം ..ഇത് വേറെ ചാനലാ....അലവ്യെ ..


ഇങ്ങള് ഏതു ചാനലീല്‍ പോയാലും ഒരേ വര്‍ത്താനല്ലേ....വേറെ ആരിം പറയാനും സമ്മൈകൂല..

  ഹാ ഹാ ഹാ ...അലവി ...അവരെ പറയാന്‍ വിട്ടാല്‍ നമ്മള് വീട്ടിലിരിക്കേണ്ടി വരും ...

       , ഇതിനിടയില്‍ ക്ലാസ്സ്‌ കഴുകിക്കൊണ്ടിരുന്ന കൊയാക്ക് ഒരു ശംശയം,


അല്ല മാസ്റ്റെ ഇങ്ങള് അതീല് പര്‍ണതു ഓകെ ശേരിയാനോന്നു ഇങ്ങക്ക് തോന്നുണ്ട..?

  അത്...അതുപ്പോ ...അങ്ങിനെ ചോതിച്ചാല്‍ ..ശരിയായിട്ടു ഒന്നും അല്ല കോയ ...നമ്മള് ശരിയുടെ ഭാകത്ത് നിന്നാല്‍ പിന്നെ ചാനല് കാര്‍ക്ക് നമ്മളെ വേണ്ടാതാവും ....
    എന്നാലും എന്‍റെ മാസ്റ്റെ...ഇനിക്കിപ്പോ ഒരു ചൊല്ലാ ഓര്‍മ വേര്‍നത്.
അതെന്താ കോയാ ...
  ചാത്തപ്പന് എന്ത് മഹ്സറ..